Popular Posts

Search This Blog

Tuesday, August 23, 2016

തീവ്രവാദ കേന്ദ്രമാകുന്ന കേരളം

കാസര്‍കോട്: ഐഎസില്‍ ചേര്‍ന്നുവെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ച തൃക്കരിപ്പൂര്‍ പടന്ന സ്വദേശി ഹക്കിമിന്റെ മകന്‍ ഹഫീസുദ്ദീന്‍ അഫ്ഗാനിസ്ഥാനിലെത്തി. ഇയാളുടെ സന്ദേശം കഴിഞ്ഞ ദിവസം വീട്ടുകാര്‍ക്ക് ലഭിച്ചു.
ഉമ്മയുടെ സുഖവിവരം തിരക്കിയുള്ള സന്ദേശം അഫ്ഗാനിസ്ഥാനിലെ ടോറബോറ എന്ന സ്ഥലത്തുനിന്നാണ് വന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. മാതാവിന്റെ സുഖവിവരം അന്വേഷിച്ച് കൊണ്ട് സഹോദരിക്ക് ടെലിഗ്രാം ആപ്ലിക്കേഷന്‍ വഴിയുള്ള സന്ദേശമാണ് ലഭിച്ചത്.

ബന്ധുക്കളെ ഏറെ പ്രയാസത്തിലാക്കി നാടുവിട്ട ശേഷം ഉമ്മയുടെ സുഖവിവരം അന്വേഷിക്കുന്നതെന്തിനാണെന്ന് സഹോദരി തിരിച്ച് സന്ദേശം അയച്ചതിന് ഇസ്ലാമിനെ കുറിച്ച് പൂര്‍ണമായും അറിവില്ലാത്തത് കൊണ്ടാണ് ഇത്തരത്തില്‍ ചോദ്യം ഉന്നയിക്കുന്നതെന്നായിരുന്നു ഹഫീസുദ്ദീന്റെ മറുപടി. താന്‍ സുഖമായിരിക്കുന്നുവെന്നും ഉപ്പയും ഉമ്മയും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ഇങ്ങോട്ടു വരൂവെന്നും സന്ദേശത്തില്‍ പറയുന്നതായാണ് വിവരം. വെള്ളിയാഴ്ച രാത്രിയാണ് സഹോദരിയുടെ ഫോണിലേക്ക് സന്ദേശമെത്തിയത്.

ഐഎസില്‍ ചേര്‍ന്ന ഇജാസിന്റെ ഉള്‍പ്പെടെ സന്ദേശങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നുവെന്ന സ്ഥിരീകരണത്തിനുള്ള കൂടുതല്‍ തെളിവാണ് ലഭിച്ച സന്ദേശങ്ങള്‍. റോ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് വീട്ടുകാര്‍ സന്ദേശം കൈമാറി.

ദമ്പതികളും കുട്ടികളും ഉള്‍പ്പെടെ തൃക്കരിപ്പൂര്‍, പടന്ന ഭാഗങ്ങളില്‍ നിന്നായി 17 പേരെയാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. കേരള പോലീസിനെ കൂടാതെ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളായ ഐബിയും റോയും അന്വേഷിക്കുന്നുണ്ട്. മിലിറ്ററി ഇന്റലിജന്‍സും വിഷയം അന്വേഷിക്കുന്നുണ്ട്.

ജന്മഭൂമി: http://www.janmabhumidaily.com/news450402#ixzz4FlUAvKlG

No comments: